'ഹേ,വിശ്വസിച്ചവരെ,ഒരു ജനത(വേറെ)ഒരു ജനതയെപ്പറ്റി പരിഹസിക്കരുത്.ഇവര്‍ (പരിഹ - സിക്കപ്പെടുന്നവര് )അവരെക്കാള്‍ നല്ലവരായിരുന്നേക്കാം.സ്ത്രീകള്‍ സ്ത്രീകളെപ്പറ്റിയും അരുത്.ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ )അവരെക്കാള്‍ നല്ലവരായിരുന്നേക്കാം.നിങ്ങള്‍ നിങ്ങളെത്തന്നെ (തമ്മതമ്മില്‍ )കുറവാക്കുകയും ചെയ്യരുത്.(അസഭ്യമായ)അര്ഥപ്പേരുകളില് അന്യോന്യം വിളിച്ചപമാനിക്കുകയും അരുത്.സത്യവിശ്വാസത്തിന്ന് ശേഷം ദുഷ്ടപ്പേര് (ഉപ - യോഗിക്കല്‍ )എത്ര ചീത്ത.ആര് പശ്ചാത്തപിക്കുന്നില്ലയോ അക്കൂട്ടരത്രെ അക്രമികള്‍ '.
'ഹേ,വിശ്വസിച്ചവരേ,ഊഹത്തില്‍ നിന്ന് മിക്കതിനെയും നിങ്ങള്‍ വര്‍ജിക്കുവീന്‍.(കാരണം)നിശ്ച
മായും ഊഹത്തില്‍ ചിലത് കുറ്റ(കര)മായിരിക്കും.നിങ്ങള്‍ ചാരവൃത്തി നടത്തുകയും ചെയ്യരുത്.നിങ്ങ
ളില്‍ ചിലര്‍ ചിലരെപ്പറ്റി (അവരുടെ അഭാവത്തില്‍ )ദൂഷണം പറയുകയും അരുത്.തന്റെ സഹോദരന് മരണപ്പെട്ടവനായിരിക്കെ അവന്റെ മാംസം തിന്നുന്നതിന്നു നിങ്ങളിലൊരാള്‍ ഇഷ്ടപ്പെടുമോ ?എന്നാല്‍ അത് നിങ്ങള്‍ വെറുക്കുന്നു.(അതുപോലെ ഒന്നത്രെ പരദൂഷണവും) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.നിശ്ചയമായും അല്ലാഹു പാശ്ചാതാപം സ്വീകരിക്കുന്നവനാണ്.കരുണാനിധിയാണ്.' (സൂറ:ഹുജുറാത്.11,12)
ഖൌമ് എന്ന വാക്കിന് ജനത,ജനങ്ങള്‍ എന്നൊക്കെയാണ് വാക്കര്‍ത്ഥം.പക്ഷേ,പുരുഷന്മാരെ
മാത്രം ഉദ്ദേശിച്ചും സ്ത്രീകളെയുംകൂടി ഉദ്ദേശിച്ചും അത് ഉപയോഗിക്കപ്പെടാറുണ്ട്.ഒരാള്‍ക്ക് എന്തെങ്കി ലും പോരായ്മയോ ന്യൂനതയോ ഉണ്ടായെന്ന് വരാം.അതേ സമയത്ത് അയാള്‍ക്ക് മറ്റു ചില നന്മകളും മെച്ചങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും.ഒരാള്‍ പ്രത്യക്ഷത്തില്‍ കുറ്റമറ്റവനാണെങ്കിലും യഥാര്‍ഥത്തില്‍ ദുഷിച്ചവനായിരിക്കാം.ചുരുക്കത്തില്‍ ആരെല്ലാമാണ് ഉത്തമരെന്നും ആരെല്ലാമാണ് അധമരെന്നും തീര്‍ച്ചപ്പെടുത്തുവാന്‍ വയ്യ.അതുകൊണ്ട് പുരുഷനായാലും സ്ത്രീയായാലും ഒരാല്ക്ക് ഒരാളെ പരിഹസിക്കുവാന്‍ അര്‍ഹതയില്ല എന്നത്രെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്.
സത്യവിശ്വാസികളെല്ലാം ഒരേ കുടുംബാംഗങ്ങളും സഹോദരന്മാരുമാണെന്ന് ഖുര്‍ആന്‍ പറയുന്നു.ഒരു ശരീരത്തിന്റെ അവയവത്തോടാണ് ഒരു ഹദീസില്‍ നബി (സ)മുസ്ലിംകളെ ഉപമിച്ചി -
രിക്കുന്നത്.എന്നിരിക്കെ ഒരാള്‍ മറ്റൊരാളെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുമ്പോള്‍
ആ കുടുംബത്തിലെ ഒരു അംഗമെന്ന നിലക്ക് അതിലൊരു പങ്ക് അവനെയും ബാധിക്കുന്നു.നിങ്ങള്‍
നിങ്ങളെത്തന്നേ കുറവാക്കരുത്.എന്ന പ്രയോഗം വഴി ഇങ്ങിനെയുള്ള വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള ഉയര്‍ച്ചയോ തായ്ച്ചയോ കുറിക്കുന്ന പേരുകള്‍ക്കാണ് അര്‍ഥ
പേരുകള്‍ എന്ന് പറയുന്നത്.ഹാസ്യനാമങ്ങള്‍ ,പരിഹാസപ്പേരുകള്‍ മുതലായവ ഉപയോഗിച്ച് നിന്ദി ക്കുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്.നേരെ മറിച്ച് യോഗ്യതയെയോ സ്നേഹത്തെയോ കുറിക്കുന്ന പേരുകള്‍ ഉപയോഗിക്കുന്നതിന്നു വിരോധമില്ല.അത് നല്ലതും കൂടിയാകുന്നു.
സത്യവിശ്വാസം സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ ദുഷിച്ചപേരുകള് ഉപയോഗിക്കുന്നത് വളരെ ചീത്തയാണ്.നബി (സ)അരുള്‍ ചെയ്തതായി ഇബ്നുമസ്ഊദ് (റ)പറയുന്നു.'സത്യവിശ്വാസി കുത്തിപറയുന്നവനായിരിക്കില്ല.ശപിച്ച്പറയുന്നവനുമായിരിക്കയില്ല.ദുഷ്ടനുമായിരിക്കയില്ല.
അസഭ്യം പുലമ്പുന്നവനുമായിരിക്കില്ല.' (തി.ബ)
ഒരാളുടെ പക്കല്‍നിന്ന് അങ്ങിനെ വല്ല വീഴ്ചയും വന്നുപോയാല്‍ ഉടനെ പശ്ചാത്തപിച്ചുമടങ്ങ ണം.എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കും.മടങ്ങാത്തപക്ഷം അത് അക്രമവും ശിക്ഷാര്‍ഹവുമാണ്.മനുഷ്യര്‍ തമ്മതമ്മില്‍ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും.അവയില്‍ ഏതാനും ചിലത് ശരിയായിരിക്കുവാന്‍ ഇടയും ഉണ്ടാവാം.ചിലതല്ലാം യഥാര്‍ഥത്തില്‍ തെറ്റായതും കുറ്റകരമായ തുമായിരിക്കും.രണ്ടും വ്യക്തമായി വേര്‍തിരിച്ചറിയുവാന്‍ സാധിക്കയില്ല.ഇങ്ങിനെയുള്ള ധാരണകള്‍
വെച്ചുപുലര്‍ത്തുന്നവര്‍ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും,സം
സാരിക്കുന്നതും.ഇതിന്റെ അനന്തരഫലമോ ?പലപ്പോഴും ദൂരവ്യാപകവും വമ്പിച്ചതുമായിരിക്കും.
അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വര്ജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്‍പ്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോള്‍ തെറ്റു പിണഞ്ഞേക്കാവുന്ന വിഷയത്തില്‍ പ്രവേശിക്കുന്നതും തെറ്റുതന്നെ.ഇവിടെ മാത്രമല്ല എവിടേയും ഓര്‍മ്മിക്കേണ്ടുന്ന ഒരു തത്ത്വമാണിത്.
നബി(സ)പറയുന്നു,'നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക.ഊഹം വര്‍ത്തമാനങ്ങളില്‍ വെച്ച് ഏറ്റവും
കളവായതാകുന്നു.നിങ്ങള്‍ ചാരവൃത്തി നടത്തുകയും ചെയ്യരുത്.ഗൂഢാന്യേഷണം നടത്തുകയും അരുത്.അന്യോന്യം വഴക്കുകൂടുകയും അരുത്.അസൂയപ്പെടുകയും അരുത്.വിദ്വോഷം വെക്കുകയും
അരുത്.(സഹകരിക്കാതെ)പിന്നോക്കം വെക്കുകയും അരുത്.അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങള്‍ സഹോദരന്മാരായിരിക്കണം.' (ബു.മു)
ഉമര്‍ (റ)ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.സത്യവിശ്വാസിയായ നിന്റെ സഹോദരനില്‍നിന്ന് പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്.
നല്ലനിലയിലുള്ള ഒരു അര്‍ഥവ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്.(ഇബ്നുകഥീര്‍ )
തെറ്റായ ധാരണ,നീചമായ മനസ്ഥിതി,മാന്യന്മാരെ അപമാനിക്കുന്നതിലുള്ള താല്പര്യം ആദിയായ ദുര്‍ഗുണങ്ങളില്‍നിന്ന് ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല.അഥവാ അന്യന്റെ
രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക.അതിനായി ഇറപാര്ത്തൂം ഗൂഢാന്യേഷണങ്ങള് നടത്തി -
യുംകൊണ്ടിരിക്കുക മുതലായവ.ഇതിന്റെ അനന്തരഫലം അജ്ഞ്ജാതമല്ല.ജനമധ്യേ കുഴപ്പവും
ശത്രുതയും ഉണ്ടാക്കുവാന്‍ മാത്രേമേ ഇത് പര്യാപ്തമാവുകയുള്ളൂ.അല്പം മാന്യതയോ സല്‍ബുദ്ധിയോ
ഉള്ളവരാരും അതിന് മുതിരുകയില്ലതന്നെ.വിശ്വസിച്ചവരേ,എന്ന് വിളിച്ച്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കയാല്‍ ഓരോ മുസ്ലിമും
അവയുടെ ഗൌരവത്തെപ്പറ്റി സദാ ഓര്മ്മവെച്ചിരിക്കേണ്ടതാണ്.
സല്‍ക്കര്‍മ്മങ്ങള്‍ കാര്ന്നുതിന്നുന്നതും ഏറെക്കുറെ മിക്ക ആളുകളിലും കണ്ടെക്കുന്നതുമായ ഒരു
ദുഃസ്വഭാവമത്രെ ഗീബത്ത് അഥവാ പരദൂഷണം.ഒരാള്‍ തന്റെ സഹോദരന്റെ മരണശേഷം അവന്റെ മാംസം തിന്നുന്നതിന്നു തുല്യമാണ് പരദൂഷണം എന്ന് അല്ലാഹു ഖുര്‍ആനില്‍ ചൂണ്ടിക്കാട്ടുന്നു.എത്ര ഭയങ്കര പാപമാണ് അതെന്ന് ഈ ഉപമയില്‍നിന്ന് മനസ്സിലാക്കാം. മുസ്ലിംകളില് ഏറ്റ്വും ശ്രേഷ്ഠന് ആരാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ)ഇങ്ങിനെ പറഞ്ഞു.
" ഏതൊരുവന്റെ നാവില്‍നിന്നും കയ്യില്‍നിന്നും മുസ്ലിംകള് രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ് "
ഒന്നിലധികം മാര്‍ഗങ്ങളില്‍കൂടി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബിവചനത്തിന്റെ സംഗ്രഹം ഇങ്ങിനെ
വായിയ്ക്കാം.അല്ലാഹു തൃപ്തിപ്പെടുന്ന ഒരു വാക്ക് ഒരാള്‍ സംസാരിക്കുമ്പോള്‍ അതിന് ഒരു നിലയും
വിലയും ഉള്ളതായി അവന് ധരിച്ചിരിക്കയില്ല.എങ്കിലും അതുമൂലം അല്ലാഹു അവന് പല പദവികള്‍
ഉയര്ത്തിക്കൊടുക്കുന്നതായിരിക്കും.ഒരാള്‍ അല്ലാഹു കോപിക്കുന്ന ഒരു വാക്ക് സംസാരിക്കുമ്പോള്‍
അയാള്‍ അതിന് ഒരു നിലയും വിലയും ഉള്ളതായി ധരിച്ചിരിക്കയില്ല.എങ്കിലും അതുമൂലം അവന് നര
കത്തില്‍ ആഴ്ന്നുപോയേക്കും.വാചകങ്ങളില്‍ സ്വല്പം വ്യത്യാസത്തോടുകൂടി ബുഖാരിയും മുസ്ലിമും മറ്റും ഈ ഹദീസ് ഉദ്ധരിച്ചു കാണാം.സംസാരത്തില്‍ പൊതുവേയും മറ്റൊരാളെപ്പറ്റി ഗുണദോ
ഷിക്കുമ്പോള്‍ പ്രത്യേകിച്ചും വളരെ ഗൌനിക്കേണ്ടതുണ്ടെന്നു ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ട
താകുന്നു.ഒരിക്കല്‍ നബി(സ)യുടെ പ്രിയപത്നി ആയിശ(റ)തന്റെ സഹകളത്രമായ ഹഫ്സ്വാ(റ)
പറ്റി കുറിയവള്‍ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ തിരുമേനി പറഞ്ഞ വാക്യം പ്രത്യേകം നാം ഓര്‍മിച്ചിരിക്കേണ്ടതാണ്.
" സമുദ്രജലത്തില്‍ കലര്‍ത്തിയാല്‍ അതിനെ കലക്കുമാറുള്ള ഒരു വാക്കാണ് നീ പറഞ്ഞത് "
ഇങ്ങിനെയുള്ള കാര്യങ്ങള്‍ നാം പ്രത്യേകം മനസ്സിലാക്കി പ്രവര്‍ത്തിക്കുക.
'ഹേ,വിശ്വസിച്ചവരേ,ഊഹത്തില്‍ നിന്ന് മിക്കതിനെയും നിങ്ങള്‍ വര്‍ജിക്കുവീന്‍.(കാരണം)നിശ്ച
മായും ഊഹത്തില്‍ ചിലത് കുറ്റ(കര)മായിരിക്കും.നിങ്ങള്‍ ചാരവൃത്തി നടത്തുകയും ചെയ്യരുത്.നിങ്ങ
ളില്‍ ചിലര്‍ ചിലരെപ്പറ്റി (അവരുടെ അഭാവത്തില്‍ )ദൂഷണം പറയുകയും അരുത്.തന്റെ സഹോദരന് മരണപ്പെട്ടവനായിരിക്കെ അവന്റെ മാംസം തിന്നുന്നതിന്നു നിങ്ങളിലൊരാള്‍ ഇഷ്ടപ്പെടുമോ ?എന്നാല്‍ അത് നിങ്ങള്‍ വെറുക്കുന്നു.(അതുപോലെ ഒന്നത്രെ പരദൂഷണവും) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.നിശ്ചയമായും അല്ലാഹു പാശ്ചാതാപം സ്വീകരിക്കുന്നവനാണ്.കരുണാനിധിയാണ്.' (സൂറ:ഹുജുറാത്.11,12)
ഖൌമ് എന്ന വാക്കിന് ജനത,ജനങ്ങള്‍ എന്നൊക്കെയാണ് വാക്കര്‍ത്ഥം.പക്ഷേ,പുരുഷന്മാരെ
മാത്രം ഉദ്ദേശിച്ചും സ്ത്രീകളെയുംകൂടി ഉദ്ദേശിച്ചും അത് ഉപയോഗിക്കപ്പെടാറുണ്ട്.ഒരാള്‍ക്ക് എന്തെങ്കി ലും പോരായ്മയോ ന്യൂനതയോ ഉണ്ടായെന്ന് വരാം.അതേ സമയത്ത് അയാള്‍ക്ക് മറ്റു ചില നന്മകളും മെച്ചങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും.ഒരാള്‍ പ്രത്യക്ഷത്തില്‍ കുറ്റമറ്റവനാണെങ്കിലും യഥാര്‍ഥത്തില്‍ ദുഷിച്ചവനായിരിക്കാം.ചുരുക്കത്തില്‍ ആരെല്ലാമാണ് ഉത്തമരെന്നും ആരെല്ലാമാണ് അധമരെന്നും തീര്‍ച്ചപ്പെടുത്തുവാന്‍ വയ്യ.അതുകൊണ്ട് പുരുഷനായാലും സ്ത്രീയായാലും ഒരാല്ക്ക് ഒരാളെ പരിഹസിക്കുവാന്‍ അര്‍ഹതയില്ല എന്നത്രെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്.
സത്യവിശ്വാസികളെല്ലാം ഒരേ കുടുംബാംഗങ്ങളും സഹോദരന്മാരുമാണെന്ന് ഖുര്‍ആന്‍ പറയുന്നു.ഒരു ശരീരത്തിന്റെ അവയവത്തോടാണ് ഒരു ഹദീസില്‍ നബി (സ)മുസ്ലിംകളെ ഉപമിച്ചി -
രിക്കുന്നത്.എന്നിരിക്കെ ഒരാള്‍ മറ്റൊരാളെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുമ്പോള്‍
ആ കുടുംബത്തിലെ ഒരു അംഗമെന്ന നിലക്ക് അതിലൊരു പങ്ക് അവനെയും ബാധിക്കുന്നു.നിങ്ങള്‍
നിങ്ങളെത്തന്നേ കുറവാക്കരുത്.എന്ന പ്രയോഗം വഴി ഇങ്ങിനെയുള്ള വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരാളുടെ ഏതെങ്കിലും തരത്തിലുള്ള ഉയര്‍ച്ചയോ തായ്ച്ചയോ കുറിക്കുന്ന പേരുകള്‍ക്കാണ് അര്‍ഥ
പേരുകള്‍ എന്ന് പറയുന്നത്.ഹാസ്യനാമങ്ങള്‍ ,പരിഹാസപ്പേരുകള്‍ മുതലായവ ഉപയോഗിച്ച് നിന്ദി ക്കുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്.നേരെ മറിച്ച് യോഗ്യതയെയോ സ്നേഹത്തെയോ കുറിക്കുന്ന പേരുകള്‍ ഉപയോഗിക്കുന്നതിന്നു വിരോധമില്ല.അത് നല്ലതും കൂടിയാകുന്നു.
സത്യവിശ്വാസം സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ ദുഷിച്ചപേരുകള് ഉപയോഗിക്കുന്നത് വളരെ ചീത്തയാണ്.നബി (സ)അരുള്‍ ചെയ്തതായി ഇബ്നുമസ്ഊദ് (റ)പറയുന്നു.'സത്യവിശ്വാസി കുത്തിപറയുന്നവനായിരിക്കില്ല.ശപിച്ച്പറയുന്നവനുമായിരിക്കയില്ല.ദുഷ്ടനുമായിരിക്കയില്ല.
അസഭ്യം പുലമ്പുന്നവനുമായിരിക്കില്ല.' (തി.ബ)
ഒരാളുടെ പക്കല്‍നിന്ന് അങ്ങിനെ വല്ല വീഴ്ചയും വന്നുപോയാല്‍ ഉടനെ പശ്ചാത്തപിച്ചുമടങ്ങ ണം.എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കും.മടങ്ങാത്തപക്ഷം അത് അക്രമവും ശിക്ഷാര്‍ഹവുമാണ്.മനുഷ്യര്‍ തമ്മതമ്മില്‍ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും.അവയില്‍ ഏതാനും ചിലത് ശരിയായിരിക്കുവാന്‍ ഇടയും ഉണ്ടാവാം.ചിലതല്ലാം യഥാര്‍ഥത്തില്‍ തെറ്റായതും കുറ്റകരമായ തുമായിരിക്കും.രണ്ടും വ്യക്തമായി വേര്‍തിരിച്ചറിയുവാന്‍ സാധിക്കയില്ല.ഇങ്ങിനെയുള്ള ധാരണകള്‍
വെച്ചുപുലര്‍ത്തുന്നവര്‍ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും,സം
സാരിക്കുന്നതും.ഇതിന്റെ അനന്തരഫലമോ ?പലപ്പോഴും ദൂരവ്യാപകവും വമ്പിച്ചതുമായിരിക്കും.
അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വര്ജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്‍പ്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോള്‍ തെറ്റു പിണഞ്ഞേക്കാവുന്ന വിഷയത്തില്‍ പ്രവേശിക്കുന്നതും തെറ്റുതന്നെ.ഇവിടെ മാത്രമല്ല എവിടേയും ഓര്‍മ്മിക്കേണ്ടുന്ന ഒരു തത്ത്വമാണിത്.
നബി(സ)പറയുന്നു,'നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക.ഊഹം വര്‍ത്തമാനങ്ങളില്‍ വെച്ച് ഏറ്റവും
കളവായതാകുന്നു.നിങ്ങള്‍ ചാരവൃത്തി നടത്തുകയും ചെയ്യരുത്.ഗൂഢാന്യേഷണം നടത്തുകയും അരുത്.അന്യോന്യം വഴക്കുകൂടുകയും അരുത്.അസൂയപ്പെടുകയും അരുത്.വിദ്വോഷം വെക്കുകയും
അരുത്.(സഹകരിക്കാതെ)പിന്നോക്കം വെക്കുകയും അരുത്.അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങള്‍ സഹോദരന്മാരായിരിക്കണം.' (ബു.മു)
ഉമര്‍ (റ)ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.സത്യവിശ്വാസിയായ നിന്റെ സഹോദരനില്‍നിന്ന് പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്.
നല്ലനിലയിലുള്ള ഒരു അര്‍ഥവ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്.(ഇബ്നുകഥീര്‍ )
തെറ്റായ ധാരണ,നീചമായ മനസ്ഥിതി,മാന്യന്മാരെ അപമാനിക്കുന്നതിലുള്ള താല്പര്യം ആദിയായ ദുര്‍ഗുണങ്ങളില്‍നിന്ന് ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല.അഥവാ അന്യന്റെ
രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക.അതിനായി ഇറപാര്ത്തൂം ഗൂഢാന്യേഷണങ്ങള് നടത്തി -
യുംകൊണ്ടിരിക്കുക മുതലായവ.ഇതിന്റെ അനന്തരഫലം അജ്ഞ്ജാതമല്ല.ജനമധ്യേ കുഴപ്പവും
ശത്രുതയും ഉണ്ടാക്കുവാന്‍ മാത്രേമേ ഇത് പര്യാപ്തമാവുകയുള്ളൂ.അല്പം മാന്യതയോ സല്‍ബുദ്ധിയോ
ഉള്ളവരാരും അതിന് മുതിരുകയില്ലതന്നെ.വിശ്വസിച്ചവരേ,എന്ന് വിളിച്ച്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കയാല്‍ ഓരോ മുസ്ലിമും
അവയുടെ ഗൌരവത്തെപ്പറ്റി സദാ ഓര്മ്മവെച്ചിരിക്കേണ്ടതാണ്.
സല്‍ക്കര്‍മ്മങ്ങള്‍ കാര്ന്നുതിന്നുന്നതും ഏറെക്കുറെ മിക്ക ആളുകളിലും കണ്ടെക്കുന്നതുമായ ഒരു
ദുഃസ്വഭാവമത്രെ ഗീബത്ത് അഥവാ പരദൂഷണം.ഒരാള്‍ തന്റെ സഹോദരന്റെ മരണശേഷം അവന്റെ മാംസം തിന്നുന്നതിന്നു തുല്യമാണ് പരദൂഷണം എന്ന് അല്ലാഹു ഖുര്‍ആനില്‍ ചൂണ്ടിക്കാട്ടുന്നു.എത്ര ഭയങ്കര പാപമാണ് അതെന്ന് ഈ ഉപമയില്‍നിന്ന് മനസ്സിലാക്കാം. മുസ്ലിംകളില് ഏറ്റ്വും ശ്രേഷ്ഠന് ആരാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ)ഇങ്ങിനെ പറഞ്ഞു.
" ഏതൊരുവന്റെ നാവില്‍നിന്നും കയ്യില്‍നിന്നും മുസ്ലിംകള് രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ് "
ഒന്നിലധികം മാര്‍ഗങ്ങളില്‍കൂടി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബിവചനത്തിന്റെ സംഗ്രഹം ഇങ്ങിനെ
വായിയ്ക്കാം.അല്ലാഹു തൃപ്തിപ്പെടുന്ന ഒരു വാക്ക് ഒരാള്‍ സംസാരിക്കുമ്പോള്‍ അതിന് ഒരു നിലയും
വിലയും ഉള്ളതായി അവന് ധരിച്ചിരിക്കയില്ല.എങ്കിലും അതുമൂലം അല്ലാഹു അവന് പല പദവികള്‍
ഉയര്ത്തിക്കൊടുക്കുന്നതായിരിക്കും.ഒരാള്‍ അല്ലാഹു കോപിക്കുന്ന ഒരു വാക്ക് സംസാരിക്കുമ്പോള്‍
അയാള്‍ അതിന് ഒരു നിലയും വിലയും ഉള്ളതായി ധരിച്ചിരിക്കയില്ല.എങ്കിലും അതുമൂലം അവന് നര
കത്തില്‍ ആഴ്ന്നുപോയേക്കും.വാചകങ്ങളില്‍ സ്വല്പം വ്യത്യാസത്തോടുകൂടി ബുഖാരിയും മുസ്ലിമും മറ്റും ഈ ഹദീസ് ഉദ്ധരിച്ചു കാണാം.സംസാരത്തില്‍ പൊതുവേയും മറ്റൊരാളെപ്പറ്റി ഗുണദോ
ഷിക്കുമ്പോള്‍ പ്രത്യേകിച്ചും വളരെ ഗൌനിക്കേണ്ടതുണ്ടെന്നു ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ട
താകുന്നു.ഒരിക്കല്‍ നബി(സ)യുടെ പ്രിയപത്നി ആയിശ(റ)തന്റെ സഹകളത്രമായ ഹഫ്സ്വാ(റ)
പറ്റി കുറിയവള്‍ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ തിരുമേനി പറഞ്ഞ വാക്യം പ്രത്യേകം നാം ഓര്‍മിച്ചിരിക്കേണ്ടതാണ്.
" സമുദ്രജലത്തില്‍ കലര്‍ത്തിയാല്‍ അതിനെ കലക്കുമാറുള്ള ഒരു വാക്കാണ് നീ പറഞ്ഞത് "
ഇങ്ങിനെയുള്ള കാര്യങ്ങള്‍ നാം പ്രത്യേകം മനസ്സിലാക്കി പ്രവര്‍ത്തിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ