യു.എ.പി.എ. ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 1
ഈരാറ്റുപേട്ട മറ്റയ്ക്കാട് പി എസ് അബ്ദുല്‍കരീമെന്ന റിട്ട. അധ്യാപകന്റെ രണ്ടു മക്കളെ മാത്രമല്ല, ഒരു കുടുംബത്തിന്റെയും നാ ടിന്റെയും പ്രതീക്ഷകളെ മുഴുവുമാണ് യു.എ.പി.എ. തടവിലാക്കിയത്. തെക്കന്‍കേരളത്തിലെ പൊന്നാനീ എന്നറിയപ്പെടുന്ന ഈരാറ്റുപേട്ട പഞ്ചായത്തില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുവാങ്ങി വിജയിച്ചവരാണ് കരീമിന്റെ അഞ്ചു മക്കളും. പുത്രസൌഭാഗ്യത്താല്‍ അുഗ്രഹിക്കപ്പെട്ടവന്നൊയിരുന്നു ഒരുകാലത്ത് നാട്ടുകാരും അയല്‍ക്കാരും കരീമിനെക്കുറിച്ച് അടക്കം പറഞ്ഞിരുന്നത്. പഠനത്തിലെ മിടുക്കിനോപ്പം സാമൂഹിക പ്രവര്‍ത്തനത്തിലും മക്കള്‍ സജീവമാകുന്നതുകണ്ട് കരീം ഏറെ സന്തോഷിച്ചു. നിരോധിക്കുന്നതിനുമുമ്പ് നാട്ടിലെ നിരവധി ചെറുപ്പക്കാരെപ്പോലെ സിമി പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ തന്റെ മക്കളുമുണ്ടന്നറിഞ്ഞപ്പോള്‍ അതിലഭിമാനമായിരുന്നു കരീമിന്നു. നാട്ടില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളിലും ധാര്‍മിക അച്ചടക്കത്തോടെ ജീവിക്കുന്നതിലും നാട്ടുകാരും കുടുംബക്കാരും അവരെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്നതു കരീം തല ഉയര്‍ത്തിനിന്ന് ആസ്വദിച്ചു.
പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കിയ മക്കളെയോര്‍ത്ത് തീ തിന്നുകയാണിപ്പോള്‍ ഈ പിതാവ്. 2008 മാര്‍ച്ച് 26നു മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നു മൂത്തമകന്‍ ശിബ്ലിയെയും മൂന്നാമത്തെ മകന്‍ ശാദുലിയെയും അറസ്റ് ചെയ്ത് യു.എ.പി.എ. ചുമത്തി. നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗത്തില്‍ പങ്കെടുത്തു എന്നതായിരുന്നു അറസ്റ് ചെയ്യപ്പെടുമ്പോള്‍ പോലിസ് പറഞ്ഞ കാരണം. തുടര്‍ന്ന് രാജ്യത്തു നടന്ന പല ഭീകരപ്രവര്‍ത്തനങ്ങളിലും സ്ഫോടനങ്ങളിലും പങ്കാളികളാണെന്നാരോപിച്ച് ജാമ്യം നല്‍കാതെ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടുകയാണ് ഭരണകൂടം ഇവരെ.
സ്ഥലം വിറ്റും ബാങ്കില്‍നിന്നു ലോണെടുത്തുമാണ് അഞ്ചു മക്കളെയും കരീം പഠിപ്പിച്ചത്. മൂത്തമകന്‍ ശിബ്ലിയും രണ്ടാമന്‍ ഫസ്ലിയും കംപ്യൂട്ടര്‍ ആന്റ് ഹാര്‍ഡ് വെയറില്‍ ഡിസ്റിങ്ഷനോടെ ഡിപ്ളോമ പാസായി. ശാദുലിയും മകള്‍ ഫൌസിയും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡിസ്റ്റിങ്ഷനോടെ തന്നെ ബിരുദം കരസ്ഥമാക്കി. ശിബ്ലി പഠനശേഷം തിരുവന്തപുരത്തും ബാംഗ്ളൂരിലും പിന്നീട് മുംബൈയിലും കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ടാറ്റാ എലക്സിയില്‍ ജോലിചെയ്തു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ കംപ്യൂട്ടര്‍ സാങ്കേതിക വിജ്ഞാരംഗത്തെ വിദഗ്ധനന്നു പേരെടുത്തു. നല്ല ശമ്പളത്തോടെ ഈ കമ്പനിയില്‍ ജോലിചെയ്യുമ്പോഴാണ് മുന്‍ സിമിയെന്ന യക്ഷിക്കഥയുമായി മാധ്യമങ്ങളും പോലിസും ഈ യുവ എന്‍ജിനിയറുടെ ജീവിതം വേട്ടയാടാന്‍ തുടങ്ങിയത്.
അവസാനം മുംബൈയില്‍ ജോലിചെയ്യുന്ന സമയത്താണ് 2006 ജൂലൈ 11നു മുംബൈയില്‍ സിറ്റി സര്‍വീസ് നടത്തുന്ന സബര്‍ബന്‍ ട്രെയിന്‍ സ്ഫോടനപരമ്പര ഉണ്ടാവുന്നത്. മലേഗാവ് സ്ഫോടനത്തെ തുടര്‍ന്ന് അവിടെനിന്നു നിരവധി നിരപരാധികളെ മഹാരാഷ്ട്രാ എ.ടി.എസ്. അറസ്റ്റ് ചെയ്തതുപോലെ മുംബൈ സ്ഫോടനത്തെ തുടര്‍ന്നും ധാരാളം മുസ്ലിം ചെറുപ്പക്കാരെ അറസ്റ് ചെയ്തു. അവരൊക്കെയും മുന്‍ സിമി പ്രവര്‍ത്തകരായിരുന്നു. അവരിലാരുടെയോ കൈവശം ശിബ്ലിയുടെ ഫോണ്‍ നമ്പര്‍ കണ്ടുവെന്നതാണ് ശിബ്ലിയുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്യാനുള്ള പ്രാഥമിക കാരണം. തുടര്‍ന്ന് നാട്ടില്‍നിന്നു മാറിനിന്ന ശിബ്ലി സ്വകാര്യ ആവശ്യത്തിനായി 2008 മാര്‍ച്ചില്‍ ഇന്‍ഡോറിലേക്കു പോവുമ്പോഴാണ് മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്യുന്നത്. ജ്യേഷ്ഠനെ തിരക്കി പോയതായിരുന്നു അുജന്‍ ശാദുലി. ശാദുലിയെയും നിരോധിത സംഘടനാപ്രവര്‍ത്തനത്തിനായി യോഗം ചേര്‍ന്നുവെന്ന പേരില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം നടന്ന ഏതാണ്ട് 39 സ്ഫോടനങ്ങളിലാണ് ഇവരെ ഇപ്പോള്‍ പ്രതികളാക്കിയത്. ഇപ്പോള്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ഇവരുടെമേല്‍ പുതിയൊരു കുറ്റംകൂടി ഗുജറാത്ത് പോലിസ് ചുമത്തിയിരിക്കുന്നു. ജയിലില്‍ കിടങ്ങുകുഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവത്രേ. അതീവ സുരക്ഷയുള്ള ജയിലില്‍ കൂര്‍പ്പിച്ച പാത്രങ്ങളും മരക്കഷണങ്ങളും ഉപയോഗിച്ച് മീറ്ററുകളോളം നീളത്തില്‍ തുരങ്കം നിര്‍മിച്ചുവെന്നതിന്റെ വിശ്വാസ്യതയെ ബന്ധുക്കള്‍ ചോദ്യം ചെയ്തിട്ടുണ്ട്. പോലിസ് ഇവര്‍ക്കുമേല്‍ ആരോപിക്കുന്ന എല്ലാ സ്ഫോടനങ്ങളുടെയും സ്വഭാവം ഒന്ന്, സാക്ഷികള്‍ ഒന്ന്, പ്രതികള്‍ ഒന്ന്. സബര്‍മതി ജയിലില്‍ തന്നെയാണ് കോടതിയുമുള്ളത്. 1700ഓളംപേരാണ് സാക്ഷികളായി അന്യേഷണോദ്യോഗസ്ഥര്‍ ചൂണ്ടുക്കാണിക്കുന്നത്. സാക്ഷിവിസ്താരം നടന്നുകൊണ്ടിരിക്കുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ 60 പേരെ മാത്രമാണ് കോടതി വിസ്തരിച്ചത്.
ഈ രീതി തുടര്‍ന്നാല്‍ ഇവരുടെ കേസിന്റെ പ്രാഥമിക സംഗതികള്‍ തീരുമ്പോള്‍ തന്നെ വര്‍ഷങ്ങളെടുക്കും. ശിബ്ലിക്കിപ്പോള്‍ 35 വയസ്സ് പൂര്‍ത്തിയായി. ശാദുലിക്ക് 30ഉം. ജീവിതകാലം മുഴുവന്‍ ഈ ചെറുപ്പക്കാരെ ജയിലില്‍ തള്ളുന്നതിനുള്ള ശ്രമങ്ങളാണു ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.
ജയിലില്‍ കഴിയുന്ന ഈ ചെറുപ്പക്കാരെ കുറിച്ചുള്ള വേദനയില്‍ ഒരു കുടുംബം മുഴുവന്‍ തീ തിന്നുമ്പോള്‍ സ്വന്തം ഭാവനയ്ക്കുനുസരിച്ച് വര്‍ണഫീച്ചറുകള്‍ എഴുതി വായനക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിലായിരുന്നു മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും താല്‍പ്പര്യം. അതിലേറ്റവും തന്നെ വേദിപ്പിച്ചത് നാട്ടുകാരായ പ്രാദേശിക ലേഖകന്‍ കേരളകൌമുദിയില്‍ എഴുതിയ വാര്‍ത്തയായിരുന്നുവെന്ന് കരീം പറയുന്നു. ജോലി ഉണ്ടായിരുന്ന കാലത്ത് ശിബ്ലി തുടങ്ങിവച്ച വീടുപണി ജോലി നഷ്ടപ്പെട്ടതോടെ മുടങ്ങിനില്‍ക്കുന്ന സമയത്താണ് "ശിബ്ലി ഹെലികോപ്റ്റര്‍ ഇറക്കാന്‍ സൌകര്യത്തിലുള്ള കൊട്ടാരം പണിയുന്നുവെന്ന്'' നാട്ടുകാരന്‍ വാര്‍ത്തയെഴുതിയത്.
മക്കളുടെ ജയില്‍വാസം പേരക്കുട്ടികളെപ്പോലും മാനസികമായി തളര്‍ത്തിയെന്ന് കരീം വേദനയോടെ പറയുന്നു. ശിബ്ലിയുടെ രണ്ടാമത്തെ മകന്‍ അബ്ദുല്ലാ അസ്സാമിന് 10 വയസ്സാവുന്നു. ഇപ്പോഴും മൂന്നാം ക്ളാസ്സില്‍ എത്തിയിട്ടേയുള്ളൂ. അബ്ദുല്ല ഒന്നാം ക്ളാസില്‍ പഠിക്കുന്ന കാലത്താണ് വാപ്പിച്ചിയെ അറസ്റ് ചെയ്തു ജയിലില്‍ ഇടുന്നത്. പതിവുപോലെ സ്കൂളില്‍ പോയ അബ്ദുല്ലയ്ക്ക് ഒരു ദുരുഭവമുണ്ടായി. ഒരു സഹപാഠി എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ ക്ളാസ് ടീച്ചറോടു പറഞ്ഞു. "ടീച്ചറെ, ഇവന്റെ ബാപ്പ ജയിലിലാണ്'' ഉമ്മയോട് ഉണ്ടായിരുന്നതിക്കോള്‍ അടുപ്പം ബാപ്പയോടുണ്ടായിരുന്ന അബ്ദുല്ലയുടെ പഠനം ഇന്നും ശരിയായിട്ടില്ല.
ഈരാറ്റുപേട്ട കാരക്കാട് സ്കൂളില്‍ നീണ്ട 29 വര്‍ഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച സ്ഹിധിയും സഹപ്രവര്‍ത്തകര്‍ക്കു മാതൃകായോഗ്യുമായ ഈ അധ്യാപകണ്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു പിരിഞ്ഞശേഷം ഓര്‍ക്കാനുള്ളത് ദുരന്തങ്ങള്‍ മാത്രം. പോലിസ് പിടിച്ചുകൊണ്ടുപോയ മകന്‍ രാജന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരുന്ന പ്രഫ. ഈച്ചരവാര്യരെപ്പോലെ എന്നെങ്കിലും കേസുകളൊക്കെ തീര്‍ന്നു മക്കള്‍ മടങ്ങിവരുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ അധ്യാപകന്‍. മക്കളെ കാണാനായി മാസത്തിലൊരു തവണയെങ്കിലും സബര്‍മതി ജയിലിലേക്കു പോവും. 20 മിനിറ്റുമാത്രമാണ് അവരോടു സംസാരിക്കാന്‍ അവസരം ലഭിക്കുക. പറയാന്‍ കരുതിവച്ചതൊന്നും പറഞ്ഞുതീരാതെ എന്നും മടങ്ങിവരാനാണ് കരീമിന്റെ വിധി. മക്കളുടെ മടങ്ങിവരവും പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരായ കരീം സാര്‍.
തീരുന്നില്ല,കാത്തിരിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ