2012, ഡിസംബർ 17, തിങ്കളാഴ്‌ച

ദഅവത്തും ജിഹാദും തമ്മില്‍ ബന്ധമുണ്ടോ ? -2

ജിഹാദിന്റെ നിര്‍ബന്ധത്തെ സൂചിപ്പിക്കുന്ന ഖുര്‍ആനിക വചനങ്ങളില്‍ ചിലത് ഇതാ നോക്കൂ.
  "യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പ്പന നല്‍കപ്പെട്ടിരിക്കുന്നു.അതാകട്ടെ                നിങ്ങള്‍ക്ക്  അനിഷ്ടകരമാകുന്നു.എന്നാല്‍ ഏതൊരു കാര്യം നിങ്ങള്‍ വെറുക്കുന്നുവോ അത് നിങ്ങള്‍ക്ക്  ഗുണകര മായിരിക്കുകയും,ഏതൊരു കാര്യം നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ അതു നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്നു വരാം.അല്ലാഹു അറിയുന്നു.നിങ്ങള്‍ അറിയുന്നില്ല". 
  (ബഖറ:216)
    "മുശ് രിക്കുകളോട് ആകമാനം നിങ്ങള്‍ യുദ്ധം ചെയ്യുക.അവര്‍ ആകമാനം നിങ്ങളോട് യുദ്ധം
     ചെയ്യുന്നത് പോലെ.അറിയുക,തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണ്".
                                                                                         (തൌബ:36)
    "വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും
     അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്തു കൊള്ളുക.അവര്‍ കീഴോതുങ്ങികൊണ്ട് കൈയോടെ കപ്പം കൊടുക്കുന്നതു വരെ".(തൌബ:29)
     ഒരു ഹദീസ് കാണുക.
    "എല്ലാ അമീറിന്റെ മേലും ജിഹാദ് നിര്‍ബന്ധമാണ്.അവന്‍ പുണ്യവാനായാലും തെമ്മാടിയായാലുംശരി '.(അബൂദാവൂദ്)
മറ്റൊരു ഹദീസ്
    "ജനങ്ങള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നതുവരെ യുദ്ധം ചെയ്യാന്‍
     എന്നോടു കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.അതുപോലെ നമസ്കാരം നിലനിര്‍ത്തുന്നതുവരെയും
     സകാത്ത് കൊടുക്കുന്നതുവരെയും.അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ന്യായമായ രീതിയില്‍ അവരുടെ
     രക്തവും ധനവും സുരക്ഷിതമായിരിക്കും.അവരുടെ യഥാര്‍ത്ഥ കണക്കെടുപ്പ് അല്ലാഹുവിന്റെ
     മേലാണ്."  (മുസ്ലിം)

ഫര്‍ള് കിഫായ (സാമൂഹ്യ ബാധ്യത)
     മേല്‍ ഉദ്ധരിച്ച ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ ജിഹാദ് നിര്‍ബന്ധ
ബാധ്യതയാണന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു.എന്നാല്‍ നിരവധി കര്മ്മ
ശാസ്ത്ര പണ്ഡിതരും ഇതര പണ്ഡിതരും ജിഹാദ് ഫര്‍ള്  കിഫായയാണെന്നാണ് അംഗീകരി ക്കുന്നത്.ജിഹാദ് ഫര്‍ള് ഐന്‍ (വ്യക്തിഭാധ്യത)ആണെന്ന്‍ കരുതുന്ന പണ്ഡിതരും ഉണ്ട്.
      സൂറത്തു തൌബയിലെ "വമാകാനല്‍ "(122) തുടങ്ങുന്ന ആയത്തും അതുപോലെ "ലായസ്ഥവി"
(95)എന്നു തുടങ്ങുന്ന സൂറത്തു നിസാഇലെ ആയത്തിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ശരിയാ
യത് ജിഹാദ് ഫര്‍ള് കിഫായ ആണെന്ന്‍ മനസ്സിലാക്കലാണ്. ചില പൂര്‍വ്വിക പണ്ഡിതന്മാര്‍
ജിഹാദ് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഇത് ഫര്‍ള് ഐനിനെ ദുര്‍ബലപ്പെടുത്താന്‍
വേണ്ടി പറഞ്ഞതാണ് എന്ന്‍ മനസ്സിലാകുന്നു.ഇതില്‍നിന്നും ജിഹാദ് ഫര്‍ള് കിഫായയാണെ ന്നതിന്ന് കൂടുതല്‍ ബലം നല്‍കുന്നു.ജിഹാദിനെ സംബന്ധിച്ച ആയത്തുകളും ഹദീസുകളും അത്
ഫര്‍ളാണ് എന്നതിന്ന് തെളിവല്ലെങ്കില്‍ പിന്നെ ഒരു കാര്യം നിര്‍ബന്ധമാകാന്‍ വേണ്ട
മാനദണ്ഡം എന്താണ് ?

ഫര്‍ള് ഐന്‍ (വൈയക്തിക ബാധ്യത)
    ജിഹാദ് ഫര്‍ള് ഐന്‍ ആയിത്തീരുന്നത് മൂന്ന്‍ അവസരങ്ങളിലാണെന്നാണ് പണ്ഡിതമതം.
   1.ശത്രു മുസ്ലിം പ്രദേശത്തെ ആക്രമിച്ചാല്‍ .
   2.മുസ്ലിം സമൂഹത്തിന്റെ അമീര്‍ ജിഹാദ് പ്രഖ്യാപിച്ചാല്‍ .
   3.മുസ്ലിംങ്ങളും സത്യനിഷേധികളും പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങി നിന്നു കഴിഞ്ഞാല്‍ .

ആന്തരിക കാരണം: 
    ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടത് എന്തിന്ന് ?എന്ന ചോദ്യത്തിന്ന് മേലുദ്ധരിച്ച ആയത്തുകളും
ഹദീസുകളും വേണ്ടത്ര മറുവടി നല്‍കുന്നുണ്ട്.എന്നാല്‍ ഇതിന്റെ നസ്സില്‍ (പ്രമാണയോഗ്യമായ
തെളിവ്) നിന്നു പണ്ഡിതന്മാര്‍ ഇതിന്റെ ആന്തരിക തലത്തെകൂടി പരിഗണിക്കുന്നുണ്ട്.ഇതിന്റെ
ആന്തരിക കാരണം കുഫ്റാണെന്നാണ് ഇമാം ശാഫിഈ(റ)യുടെ അഭിപ്രായം.ഭൂരിപക്ഷം പണ്ഡി
തന്മാരും ഖിതാല്‍(യുദ്ധം) ആണെന്ന്‍ അഭിപ്രായപ്പെടുന്നവരാണ്.ഈ രണ്ട് അഭിപ്രായത്തില്‍ നിന്നും ഇമാം ശാഫിഈ(റ) യുടെ അഭിപ്രായം.എല്ലാ സത്യനിഷേധികളോടും ജിഹാദ് ചെയ്യപ്പെടണമെന്നും കൊലചെയ്യപ്പെടണമെന്നുമാണെന്നുള്ള തെറ്റുധാരണ കടന്നുവരാനിടയുണ്ട്.എന്നാല്‍ ഇമാം ശാഫിഈ തന്റെ 'അല്‍ ഉമ്മില്‍ 'വ്യക്തമാക്കുന്നത്, യുദ്ധകാലത്തു പോലും സ്ത്രീകളെയുംകുട്ടികളെയും ആരാധനാലയങ്ങളില്‍  ആരാധനയില്‍ മുഴുകിയവരെയും കൊല ചെയ്യാന്‍ പാടില്ലെന്നാണ്. ഇതില്‍ നിന്ന്‍ ജിസ് യ വാങ്ങാന്‍ പാടില്ല എന്നാണ് ഇമാം ശാഫിഈ യുടെ അഭിപ്രായം എന്ന്‍ തോന്നിപ്പോകും.എന്നാല്‍ ,ജിസ് യ വാങ്ങാമെന്നുതന്നെയാണ് ഇമാം ശാഫിയുടെ അഭിപ്രായം.എന്തുകൊണ്ടെന്നാല്‍ ഖുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞ കാര്യമാണ് വേദക്കാര്‍ കീഴൊതുങ്ങികൊണ്ട് ജിസ് യ നല്‍കാന്‍ തയ്യാറായാല്‍ പിന്നെ അവരോടു യുദ്ധം ചെയ്യാന്‍ പാടില്ലാ എന്ന്‍.
      ഇതേപ്രകാരം ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തെപ്പറ്റിയും ഒരു സംശയം തോന്നാന്‍
ഇടയുണ്ട്.ഇങ്ങോട്ട് യുദ്ധം ചെയ്യാത്തവരോട് അങ്ങോട്ട് ജിഹാദ് നടത്തേണ്ടതില്ല എന്ന്‍.ഇങ്ങോട്ട്
യുദ്ധം ചെയ്യുന്നവരോടുമാത്രം അങ്ങോട്ട് യുദ്ധം ചെയ്യുക എന്ന വാദമല്ല ഭൂരിപക്ഷം പണ്ഡിതന്‍
മാരുടെയും അഭിപ്രായം.മറിച്ച്,സത്യനിഷേധികള്‍ ഇസ്ലാം സ്വീകരിക്കുകയോ അല്ലെങ്കില്‍ ജിസ് യനല്‍കി കീഴൊതുങ്ങാന്‍ തയ്യാറാകുകയോ ചെയ്യാത്ത പക്ഷം നാട്ടില്‍ സമാധാനത്തോട്കൂടി കഴിഞ്ഞുകൂടുന്ന സത്യനിഷേധികളോട് പോലും യുദ്ധം ചെയ്യണമെന്നാണ് പണ്ഡിതമതം.
     ഇമാം ശാഫിഈയുടെയും മറ്റു കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുടെയും അഭിപ്രായങ്ങളില്‍ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ഇതില്‍ നിന്ന്‍ മനസ്സിലാവുന്നു. ഇതിനുബോല്‍പലകമായി സൂറത്തുതൌബയിലെ 29-ആം സൂക്തത്തിന്ന് പണ്ഡിതന്മാര്‍ നല്‍കിയ
വിശദീകരണം ഇവിടെ ഉദ്ധരിക്കാം.അതിലൂടെ ഈ വിഷയകമായി കൂടുതല്‍ വ്യക്തത കിട്ടാന്‍
അതുപകരിക്കും.
    "അവര്‍ കീഴൊതുങ്ങികൊണ്ട് കൈയോടെ കപ്പം കൊടുക്കുന്നതു വരെ (അവരോട് യുദ്ധം ചെയ്തു
കൊള്ളുക)".  (തൌബ -29)
     മൌലാനാ മുഫ്തി ഷഫീ സാഹിബ് പറയുന്നു,"ജിസ് യ എന്ന പദത്തിന്റെ അര്‍ത്ഥം 'പകരം /
പ്രതിഫലം'എന്നാണ്.സത്യനിഷേധികളില്‍ നിന്ന്‍ കൊലക്കുപകരം ഈടാക്കുന്ന തുകയെന്നാണ്
ശരീഅത്ത് ഭാഷയില്‍ ഇതിനര്‍ത്ഥം.ശിര്‍ക്കും കുഫ്റും അല്ലാഹുവിന്നും റസൂലിന്നുമെതിരെ കലാപം സൃഷ്ടിക്കലാണ്.അതുകൊണ്ടു തന്നെ അവര്‍ വധശിക്ഷക്ക് അര്‍ഹരാണ്.എന്നാല്‍ ,അല്ലാഹു അവന്റെ കാരുണ്യത്തില്‍ നിന്നും ഇവരുടെ ശിക്ഷ ലഘൂകരിച്ചു കൊടുക്കുകയാണുണ്ടായത്. അവര്‍ ജിസ് യ നല്‍കി അച്ചടക്കമുള്ള പ്രജകളായി  ജീവിക്കാന്‍ തയ്യാറാകുന്നുവെങ്കില്‍ ഒരു നിശ്ചിത സംഖ്യ ജിസ് യ നല്‍കി അവര്‍ക്ക് സംരക്ഷണം നല്‍കുന്നു".
(മആ രിഫുല്‍ ഖുര്‍ആന്‍ )
      വേദക്കാരോട് ഖുര്‍ആന്‍ പ്രഖ്യാപിച്ച ജിഹാദ്(ഖിതാല്‍ ) അവര്‍ക്ക് മാത്രം ബാധകമായതല്ല. മറിച്ച്, സത്യനിഷേധികളില്‍ പെട്ട എല്ലാ വിഭാഗങ്ങള്‍ക്കുമെതിരെ ഈ നിയമം ബാധകമാണ്.
   മൌലാനാ അമീന്‍ അഹ്സന്‍ ഇസ് ലാഹി എഴുതുന്നു.
 ഹത്താ യുഹ്ത്തുല്‍ഹിസ് യത്ത ഐയദിമ് വഹും സ്വാഹിറൂന്‍ .ഇവിടെ യദിമ് എന്ന പദത്തിന്റെ
ശരിയായ അര്‍ത്ഥം 'കൈ'എന്നാണ്.എന്നാല്‍ ,മേല്‍കോയ്മ,ആധിപത്യം,അധികാരം എന്നര്‍ഥ
ത്തിലൊക്കെ ഈ പദം ഉപയോഗിക്കാറുണ്ട്.അവര്‍ ജിസ് യ നല്‍കുന്നുവെന്നത് നിങ്ങളുടെ
അധികാരത്തിന്റെയും മേല്‍കോയ്മയുടെയും അനന്തരഫലമായിരിക്കണം.മറ്റൊരാര്‍ഥത്തില്‍
പറഞ്ഞാല്‍ അവരോട് യുദ്ധം ചെയ്തു,കീഴടക്കിയ ശേഷം അവരുടെ തുടര്‍ ജീവിതത്തിന്ന് ഒന്നുകില്‍ സത്യദീന്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ കൈകെട്ടി നിന്ന്‍ ജിസ് യ നല്‍കാന്‍ തയ്യാ
റാവുകയോ വേണമെന്നര്‍ഥം.സ്വാഹിറൂന്‍ - നിങ്ങളുടെ കീഴില്‍ നിങ്ങളുടെ പ്രജകളായികൊണ്ടാണ്
അവര്‍ കഴിയേണ്ടത്.യഥാര്‍ത്ഥത്തില്‍ ഇവിടെ വിശദീകരിക്കപ്പെട്ട വിധി വേദക്കാരുമായി
(യഹൂദികളും ക്രിസ്ത്യാനികളും) ബന്ധപ്പെടുന്നതാണ്.എന്നാല്‍ സ്വഹാബിമാരുടെ കാലത്തുതന്നെ
എല്ലാ അമുസ്ലിങ്ങളുടെ മേലും ബാധകമാക്കിയിരുന്നു ഈ വിധി.അഗ്നി ആരാധകരെ വേദക്കാരോട് ഉപമിച്ചുകൊണ്ട് അവരോട് ഇതേ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.ഇനി ഈ വിഷയകമായി പണ്ഡിതന്‍മാരില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ തന്നെ അത് ശാഖാപരമായതു മാത്രമാണ്.(തദബ്ബുരെ ഖുര്‍ആന്‍ )
     നമ്മുടെ ചര്‍ച്ചയുടെ രത്നച്ചുരുക്കം ഇതാണ്.അറേബ്യന്‍ ഉപദീപിന്‍റെ പരിധിയില്‍ ജിഹാദിനുള്ള
മാനദണ്ഡം സത്യനിഷേധം എന്നത് മാത്രമാണ്.അതായത് അവിടെ കുഫ്റിന്‍റെ ആധിക്യം എന്നത് വളരെ വിദൂരമായ കാര്യമാണ്.ഒരു നിലക്കും സത്യനിഷേധത്തെ അവിടെ വെച്ചുപൊറിപ്പിക്കില്ല.സത്യനിഷേധികള്‍ക്ക് രണ്ടേ രണ്ടു മാര്‍ഗമേ അവിടെയുള്ളൂ.ഒന്നുകില്‍ ഇസ്ലാം സ്വീകരിക്കുക.അല്ലെങ്കില്‍ വധിക്കപ്പെടുക.മൂന്നാമതൊരു മാര്‍ഗം അവര്‍ക്കില്ല.അറേബ്യന്‍ ഉപദ്വീപൊഴികെയുള്ളിടത്തൊക്കെ കുഫ്റിനെ സഹിക്കേണ്ടി വരും.എന്നാല്‍ കുഫ്റിന്‍റെ ആധിപത്യം എവിടേയുംസ്വീകാര്യമല്ല തന്നെ.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എവിടെ കുഫ്റിന്‍റെ ആധിപത്യമുണ്ടോ അവിടെ ജിഹാദ് നിര്‍ബന്ധമാണ്.ളുഹര്‍ നമസ്കാരത്തിന്ന് സമയമാകാന്‍ സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന്‍ തെറ്റുക എന്നത് നിര്‍ബന്ധമാണെന്നതുപോലെയാണ് ജിഹാദ് നിര്‍ബന്ധമാകുന്നതിന്നു കുഫ്റും കുഫ്റിന്‍റെ ആധിക്യവും നിലനില്‍ക്കുകയെന്നത്.

ജിഹാദ് നിര്‍ബന്ധ ബാധ്യതയാകുന്നവര്‍ :
      ആരുടെ മേലാണ് ജിഹാദ് നിര്‍ബന്ധ ബാധ്യതയാകുന്നത് ? അതിന് എന്തെല്ലാം വിശേഷണ ങ്ങള്‍ പൂര്‍ത്തിയാകണം? എന്തെല്ലാം വേണ്ടതില്ല?ഉദാഹരണത്തിന്ന് നമസ്കാരം നിര്‍ബന്ധമായ ഒരു ആരാധനയാണ്.എങ്കിലും വ്യക്തികള്‍ക്കത് നിര്‍ബന്ധമാകണമെങ്കില്‍ അവരില്‍ ചിലനിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം.ഉദാഹരണത്തിന്ന്,കുട്ടികള്‍ക്കും വിശേഷബുദ്ധിയില്ലാത്തവര്‍ക്കും നമസ്കാരം നിര്‍ബന്ധമില്ല.ഇതേ പ്രകാരം ജിഹാദ് സ്വന്തം നിലക്ക് നിര്‍ബന്ധമാണെ ങ്കിലും അതിന്റെ നിര്‍വഹണത്തിന്ന് വ്യക്തിയില്‍ ചില നിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം.
ഖുര്‍ആന്‍ പറയുന്നതു കാണുക,
   "അന്ധന്‍റെമേലും കുരുടന്റെമേലും മുടന്തന്‍റെമേലും രോഗിയുടെമേലും കുറ്റമില്ല".(ഫതഹ് 17)
   "ബലഹീനരുടെ മേലും,രോഗികളുടെ മേലും,ചെലവഴിക്കാന്‍ യാതൊന്നും കിട്ടാത്തവരുടെ മേലും
    അവര്‍ അല്ലാഹുവിനോടും റസൂലിനോടും ഗുണകാംക്ഷയുള്ളവരാണെങ്കില്‍ (യുദ്ധത്തിനു      
    പോകാത്തതിന്റെ പേരില്‍ ) യാതൊരു കുറ്റവുമില്ല".(തൌബ 91)
   അന്ധനും രോഗിക്കും മുടന്തനും ഒന്നിന്നും വകയില്ലാത്തവനും ജിഹാദ് നിര്‍ബന്ധമില്ല എന്ന്‍ മേല്‍സൂക്തം വ്യക്തമാക്കുന്നു.ഇതുപോലെ ശരീഅത്തിന്റെ മറ്റു ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ബുദ്ധി,പ്രായപൂര്‍ത്തി,പുരുഷന്‍ ,സ്വതന്ത്രന്‍ ഇതൊക്കെതന്നെ ജിഹാദിനുള്ള നിബന്ധനകളായി പരിഗണിക്കുന്നുണ്ട്.അതായത് കാഫിര്‍ ,പ്രായപൂര്‍ത്തിയാകാത്തവര് ,സ്ത്രീ,അടിമ,സ്വബോധ മില്ലാത്തവര്‍ ഇവരുടെ മേല്‍ ജിഹാദ് നിര്‍ബന്ധമില്ല എന്നര്‍ത്ഥം.
   ബദാഇഹ് അല്‍സ്വനായിഹ്     എന്ന ഗ്രന്ഥത്തില്‍ കാണാം:
  "അന്ധനും,മുടന്തനും,വികലാംഗനും,വൃദ്ധനും,രോഗിക്കും,ദുര്‍ബലനും,യാതൊന്നിന്നും വകയില്ലാത്തവന്റെ മേലും ജിഹാദ് നിര്‍ബന്ധമില്ല"
 ഹിദായത്തില്‍ ഇങ്ങനെ കാണാം:
   "സത്യനിഷേധികള്‍ ഇങ്ങോട്ടു യുദ്ധം ചെയ്യുന്നില്ലെങ്കില്‍ പോലും അവരോടു യുദ്ധം ചെയ്യല്‍
നിര്‍ബന്ധമാണ്.എന്നാല്‍ കുട്ടികള്‍ (എന്തു കൊണ്ടെന്നാല്‍ കരുണ അര്‍ഹിക്കുന്നവരാണ്), അടിമകള്‍ (അയാള്‍ക്ക് ഉടമയുടെ അനുവാദം ആവശ്യമാണ്),സ്ത്രീകള്‍ (സ്ത്രീകള്‍ക്ക് ഭര്‍ത്താ
വിന്റെ അനുവദിയും ആവശ്യമായതിനാല്‍ ),അന്ധന്‍,മുടന്തന്‍ എന്നിവരുടെ മേലും ജിഹാദ് നിര്‍ബന്ധമില്ല.എന്നാല്‍ ഏതെങ്കിലും പട്ടണത്തില്‍ ശത്രു ആക്രമണം തുടങ്ങിക്കഴിഞ്ഞാല്‍ പ്രതി
രോധിക്കല്‍ മേല്‍പറഞ്ഞവര്‍ക്കും ബാധ്യതയായിത്തീരും.ആ സന്ദര്‍ഭത്തില്‍ അടിമക്ക് യാജമാ
നന്‍റെ അനുമതിയോ,ഭാര്യക്ക് ഭര്‍ത്താവിന്റെ അനുമതിയോ വാങ്ങേണ്ടതില്ല.പ്രതിരോധ യുദ്ധം
ഫര്‍ള് ഐന്‍ (വൈയക്തിക ബാധ്യത)യാണ്.  
      ജിഹാദ് നിര്‍ബന്ധമാകുന്നതിന്നും അതിന്റെ നിര്‍വഹണ ബാധ്യതക്കും ഇതിനപ്പുറം മറ്റു 
നിബന്ധനകളൊന്നുമില്ല എന്ന്‍ മേല്‍സൂചിപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു 
പറയാന്‍ സാധിക്കും.അതുകൊണ്ട് ഏതെങ്കിലും പ്രദേശത്തെ മുസ്ലിമിന്ന് ജിഹാദ് നിര്‍ബന്ധമില്ല എന്നോ,അതിന്റെ നിര്‍വഹണം തങ്ങളുടെ ബാധ്യതയല്ല എന്നോ പറയാന്‍ പാടുള്ളതല്ല.കാരണം,
ഭൂമിയില്‍ അധിക സ്ഥലത്തും കുഫ്റിന്റെയോ,ശിര്‍ക്കിന്‍റെയോ ആധിപത്യം കൊടിക്കുത്തി വാഴുന്നുണ്ട്.ഇത് ജിഹാദ് നിര്‍ബന്ധമാകാനുള്ള മാനദന്ധമാണ്.ഖുര്‍ആന്റെ പ്രഖ്യാപനം ഇക്കാര്യത്തില്‍ ഖന്ധിതമാണ് താനും. 

                                                       (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"